സ്വാഭാവിക വിമർശനം മാത്രമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായത് : എം വി ഗോവിന്ദൻ

സ്വാഭാവിക വിമർശനം മാത്രമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മറുപടി പ്രസംഗത്തോടെ വിമർശനങ്ങള്‍ എല്ലാം അവസാനിക്കും.കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധത്തെ മറികടക്കാൻ വിഭവ സമാഹരണ കണ്ടെത്തുന്നതിലാണ് നവകേരള രേഖ ഊന്നുന്നതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. സെസ് ചുമത്തുന്നതിന്റെ സാധ്യത പരിശോധിക്കണം. വരുമാനത്തിനനുസരിച്ച്‌ വ്യക്തികളില്‍ നിന്ന് സർക്കാർ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് പരിഗണിക്കും. രേഖയില്‍ ജനവിരുദ്ധമായ ഒന്നും ഉണ്ടാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മന്ത്രിമാർക്കും നേരെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എല്ലാം കണ്ണൂർകാർക്ക് എന്നതായിരുന്നു എം വി ഗോവിന്ദനുമായി ബന്ധപ്പെട്ട വിമർശനത്തിന്റെ ആകെ തുക.. മെറിറ്റും, മൂല്യവും എപ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറി പറയാറുണ്ട്.പക്ഷേ സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് കണ്ണൂർകാർക്ക് മാത്രമാണെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി പി ബി ഹർഷകുമാർ വിമർശിച്ചു.മന്ത്രിമാരുടെ പ്രവർത്തനം പോരാന്ന് ചർച്ചയില്‍ ചില അംഗങ്ങള്‍ വിമർശിച്ചു. വ്യവസായിക മേഖലയ്ക്ക് പിന്നാലെ പോകുമ്ബോള്‍ പരമ്ബരാഗത മേഖല അവഗണിക്കുകയാണെന്നും വിമർശനമുണ്ടായി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....