യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാന ലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ ധവളപത്രമെന്ന് പിണറായി വിജയൻ

യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ അവർ അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ബജറ്റിന്റെ മുൻഗാമിയായിരുന്നു അത്‌. തന്ത്രപ്രധാന ധാതുഖനനം സ്വകാര്യകുത്തകകള്‍ക്ക്‌ തുറന്നുകൊടുക്കാനുള്ള ബജറ്റ്‌ നിർദേശത്തിന്‌ വഴിമരുന്നിട്ടത്‌ ആ ധവളപത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം, അഷ്വേഡ്‌ പെൻഷൻ, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്‌ട്‌ ടു വർക്ക്‌ തുടങ്ങിവയെല്ലാം യു ഡി എഫ് സർക്കാർ അട്ടിമറിക്കുകയാണ്. പ്രവാസികളുടെ പെൻഷനും മുടങ്ങി. ഇത്തരം വാഗ്‌ദാന ലംഘനങ്ങള്‍ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ധവളപത്രത്തിലൂടെ സർക്കാർ പ്രഖ്യാപിച്ചത്.

വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനകളാണ്‌ ധവളപത്രത്തില്‍ കുത്തിനിറച്ചത്‌. എല്‍ ഡി എഫ്‌ ഭരണകാലത്ത്‌ സംസ്ഥാനത്തിന്റെ ബാധ്യത അനിയന്ത്രിതമായി ഉയർന്നുവെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. 2011-16 ല്‍ യു ഡി എഫ്‌ കാലത്ത്‌ കടബാധ്യത 1.93 മടങ്ങാണ്‌ വർധിച്ചത്‌. ഇത്‌ 2016-21ല്‍ 1.86 മടങ്ങായും 2021-26ല്‍ 1.6 മടങ്ങായും കുറയുകയാണുണ്ടായത്‌. കടബാധ്യതയും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം കോവിഡ്‌ കാലത്ത്‌ 38 ശതമാനമായിരുന്നത്‌ പിന്നീടുള്ള അഞ്ചു വർഷത്തില്‍ 34 ശതമാനമായി കുറഞ്ഞു. ഇത്തരം കണക്കുകള്‍ ധവളപത്രത്തില്‍ പൂർണമായി യു ഡി എഫ് മറച്ചുവച്ചു.2016 മുതലുള്ള പത്തുവർഷം നടത്തിയ ധനദൃഡീകരണ ഉദ്യമങ്ങളെ താറടിക്കാനാണ്‌ ശ്രമം. ധൂർത്ത്‌, നികുതി പിരിവിലെ കെടുകാര്യസ്ഥത തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാജ നിർമിതികളാണ്‌. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്‌ തനത് നികുതി വരുമാനം ഇരട്ടിയായി. ആകെ റവന്യൂച്ചെലവിന്റെ 60 ശതമാനത്തിലധികം തനത് നികുതി വരുമാനമാണ്‌. രാജ്യമാകെ എടുത്താലിത്‌ 50 ശതമാനത്തില്‍ താഴെയാണ്‌. ലക്ഷം കോടിക്കുമുകളില്‍ കുടിശിക കൊടുക്കാനുണ്ടെന്ന്‌ പ്രചരിപ്പിച്ചു. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കാനായിട്ടില്ല.ബില്‍ ഡിസ്‌ക‍ൗണ്ടിങ്‌ പോലുള്ള സാധാരണ പ്രക്രിയകളെ വളച്ചൊടിച്ചാണ്‌ അവതരിപ്പിക്കുന്നത്‌. എന്നിട്ടുപോലും പ്രതിപക്ഷത്തിരുന്ന്‌ യു ഡി എഫ്‌ നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിയുന്നതാണ്‌ കണ്ടത്‌.ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുമേല്‍ ഏർപ്പെടുത്തിയ ഉപരോധ സമാനമായ നിയന്ത്രണങ്ങളെ ന്യ‍ായീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതെല്ലാം കേരളത്തില്‍ നടന്ന പശ്‌ചാത്തല സ‍ൗകര്യവികസന ഉദ്യമങ്ങളെ പിറകോട്ട്‌ അടുപ്പിക്കും. പൊതുമേഖലയെ ഒഴിവാക്കേണ്ട ഒന്നായി ചിത്രീകരിക്കുകയാണ്‌. വ്യാജപ്രചാരണങ്ങള്‍ക്ക്‌ കാലപരിധിയുണ്ട്‌. എന്നാല്‍, ഇവർക്കതില്ല. ഒന്നുതീർന്നാല്‍ മറ്റൊന്ന്‌ എന്ന തന്ത്രമാണ്‌ യു ഡി എഫും പാർശ്വവർത്തികളും സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ല; കെ. മുരളീധരൻ

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിനാണ് പൂര്‍ണ്ണ അധികാരം എന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.ഇത്രയും...

പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി

പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ...

ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി

ലൈംഗിക കുറ്റകൃത്യ കേസുകളില്‍ പുതിയ നിർദേശവുമായി സുപ്രീം കോടതി .ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ദേശീയ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റി റിപ്പോർട്ട് സുപ്രീം...

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതില്‍ നടപടി വൈകുന്നതില്‍ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതില്‍ നടപടി വൈകുന്നതില്‍ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി....