സംസ്ഥാനത്തെ പൊലീസിനെയും,ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡ്.ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ രൂപീകരിച്ച 10 അംഗ സ്ക്വാഡിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും ബാക്കി പൊലീസുകാരുമാണു സംഘത്തിലുള്ളത്. സംഘം ഇതിനകം തന്നെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്നു കണ്ടെത്തിയെങ്കിലും ഇയാൾ ഇവിടെ തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിൻ്റെ നിഗമനം.

