ജനകീയ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുള്ളതാക്കിയത്: മന്ത്രി വി. അബ്ദുറഹ്മാന്‍

വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടവും നിറമരുതൂര്‍ ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരിനായി. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിലവില്‍ പത്ത് കോടി രൂപയോളം വകയിരുത്തിയ പദ്ധതികളാണ് നടപ്പിലാക്കിയത്. 5000 കോടി രൂപ കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു. 2500 കോടി രൂപ ഉന്നത വിദ്യാഭ്യാസം മേഖലയ്ക്കായി ചെലവഴിച്ചു. കായിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കി നൂറോളം ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷവും കിഫ്ബിയില്‍ നിന്ന് 3.90 കോടി രൂപയും വകയിരുത്തിയാണ് പുതിയ കെട്ടിട നിര്‍മ്മാണം നടന്നത്. മൂന്ന് നിലകളിലായി 18 ക്ലാസ് ക്ലാസ് മുറികളും ശുചിമുറി സൗകര്യവും കൂടി ഒരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാലു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതില്‍ 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിറമരുതൂര്‍ ജി.യു.പി.എസിലെ കെട്ടിടം ഒരുങ്ങുക. 243 ചതുരശ്ര വിസ്തീര്‍ണത്തില്‍ നാല് ക്ലാസ് മുറികളും ഗോവണിയും അടങ്ങുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമ അധ്യക്ഷയായിരുന്നു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മേരി മഞ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഖോ-ഖോ കളിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വിനേശന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ പോളാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ഹഫ്‌സത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി മുഫീദ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഫിയ നൗഫല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ പറമ്പത്ത്, ജി.യു.പി.എസ് എച്ച്.എം ടി.വി ലത, ജി.യു.പി.എസ് പിടിഎ പ്രസിഡന്റ് ഷൗക്കത്തലി ഹെഡ്മിസ്ട്രസ് വി.എം ശ്യാമകുമാരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....