എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വട്ടിയൂർകാവിൽ.കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർകാവിൽ ഇന്ന് വൈകിട്ട് പ്രിയങ്ക ഗാന്ധി എത്തുന്നു.
യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിയങ്കയുടെ സന്ദർശനം പ്രവർത്തകർക്കിടയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. വട്ടിയൂർക്കാവിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്ന പ്രിയങ്ക ഗാന്ധി, സംസ്ഥാന സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങള്‍ ഉയർത്തുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സിപിഎം-ബിജെപി അന്തർധാര, ശബരിമല സ്വർണ്ണകൊള്ള തുടങ്ങിയ വിവാദ വിഷയങ്ങള്‍ പ്രിയങ്ക തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചേക്കും.ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രിയങ്ക, നേരെ ചിറയിൻകീഴ് മണ്ഡലത്തില്‍ നടക്കുന്ന വിപുലമായ പൊതുയോഗത്തില്‍ പങ്കെടുത്തു. തുടർന്ന് കൊല്ലം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അവർ സജീവമായ ശേഷമാവും വൈകിട്ട് വട്ടിയൂർകാവിൽ എത്തുക.

