പൊതുജനങ്ങളുടെ താത്പര്യം പൊതുതാത്പര്യമല്ല, മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താതിരിക്കാൻ ഡൽഹി സർവകലാശാലയുടെ വാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ വിചിത്ര വാദവുമായി ഡൽഹി സർവകാശാല. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) സമർപ്പിച്ച കേസിൽ, “പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ളത്” എന്നത് “പൊതുതാൽപ്പര്യം” എന്നതിന് തുല്യമല്ലെന്ന് ഡൽഹി സർവകലാശാല വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നാണ് അവകാശവാദം.വിവരാവകാശ നിയമപ്രകാരം കൗതുകത്തിൻ്റെ പേരിൽ ആർക്കും വിശദാംശങ്ങൾ തേടാനാവില്ല. ബിരുദം ഒരു വിദ്യാർത്ഥിയുടെ സ്വകാര്യ വിവരമാണ്. മാർക്ക് ഷീറ്റുകൾ സർവകലാശാല സൂക്ഷിക്കുന്നത് വിദ്യാർത്ഥിയുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിൽ 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി സർവകലാശാലയോട് വിശദാംശങ്ങൾ തേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് 2017-ൽ ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് തുഷാർ മേത്ത ഈ വാദം ഉന്നയിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....