യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണം .വ്യാഴാഴ്‌ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റഷ്യ നടത്തിയ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മണിക്കൂറുകളോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ നഗരത്തിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്‌തു. ആക്രമണത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം പതിനാറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോൺ ആക്രമത്തിൽ ഒരു പാർപ്പിട സമുച്ചയം പൂർണമായും തകർന്നതായണ് റിപ്പോർട്ടുകൾ. ആക്രമണത്തെത്തുടർന്ന് നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും തീപിടിച്ചു.

