കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമണത്തിന് മുൻതൂക്കം നല്‍കിയ സെൻഗല്‍ ബെല്‍ജിയൻ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സെനഗല്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലായി. എന്നാല്‍ അവസാന അഞ്ച് മിനിറ്റില്‍ റൊമേലു ലുക്കാക്കുവും യൂറി ടീലെമൻസും നേടിയ ഗോളുകള്‍ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. തുടർന്ന് എക്സ്ട്രാ ടെെമിലേക്ക് നീണ്ട മത്സരത്തില്‍ യൂറി ടീലെമൻസ് നേടിയ പെനാല്‍റ്റി ഗോളാണ് ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തത്. മത്സരം സെനഗല്‍ ജയിക്കുമെന്ന് കരുതിയയിടത്ത് നിന്നാണ് ബെല്‍ജിയത്തിന്റെ തകർപ്പൻ ജയം. ഒപ്പം പ്രീക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.

