സിദ്ധാര്‍ഥിന്റെ മരണം- കുറ്റപത്രം ഈ മാസം

പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്‌. സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമർപ്പിക്കുമെന്ന് സൂചന

അന്വേഷണം പൂര്‍ത്തിയായി. ഇനി ലാബ്‌ പരിശോധനാ റിപ്പോര്‍ട്ടുകള്‍മാത്രമേ ലഭിക്കാനുള്ളൂ.
അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സിദ്ധാര്‍ഥിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും സംഘംചേര്‍ന്നുള്ള വിചാരണയ്‌ക്കിടെ മരണപ്പെട്ടുവെന്നുമാണു സി.ബി.ഐയുടെയും നിഗമനം. പോലീസിന്റെ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നതാണു സി.ബി.ഐ. റിപ്പോര്‍ട്ട്‌. മറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ പോലീസും ഉള്‍പ്പെടുത്തിയിരുന്നില്ല.
ആദ്യം കേസ്‌ അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ 20 പേരെയാണു പ്രതി ചേര്‍ത്തിരുന്നത്‌. ഇവര്‍ക്കു പുറമേ ഒരാള്‍ കൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്‌. എന്നാല്‍, ഇയാളുടെ പേരു പരാമര്‍ശിച്ചിട്ടില്ല. ഒരാളെ സംശയമുണ്ടായിരുന്നെങ്കിലും അവരെ ഉള്‍പ്പെടുത്തണോ എന്നതിലും കൊലപാതകക്കുറ്റം ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...