‘കെ എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ’ സ്പീക്കർ പ്രകാശനം ചെയ്തു

കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ എം മാണി എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ കെ.എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ ‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തി കൂടെയായിരുന്നു മാണി. 50 വർഷത്തിലേറെ കാലം സാമാജികൻ ആയ നേതാക്കളിൽ ഒരാൾ, 13 തവണ കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്.

ബജറ്റ് രേഖ സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടാകും എന്ന് ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ എം മാണി നടത്തിയിരുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നു, മന്ത്രി പറഞ്ഞു.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സാഹിത്യ വിമർശകൻ കുര്യാസ് കുമ്പളക്കുഴി, പുസ്തകത്തിൻ്റെ കവർ ഡിസൈനർ അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....