നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി. ഗവർണർക്ക് സമയപരിധി നിശ്ചയിച്ചു.ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നില്ല.സംസ്ഥാന സർക്കാരിന്‍റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്നും സുപ്രീം കോടതി.
സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പി രാജീവ്
കേന്ദ്രസർക്കാരിനെതിരായ താക്കീതാണ് സുപ്രീം കോടതിയുടേത്.ഭരണഘടന ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരങ്ങൾ മാത്രം. ബില്ലുകൾക്ക് മുന്നിൽ അടയിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നത്.ഏത് ബില്ലും രാഷ്ട്രപതിയ്ക്ക് അയക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല.നിയമസഭയാണ് നിയമം പാസാക്കുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്.ഒരു ഗവർണർക്കും ഇനി ചട്ടുകമായി പ്രവർത്തിക്കാൻ കഴിയില്ല. കേരള സർക്കാരിന്റെ നിലപാടുകളെ ശരിവയ്ക്കുന്നത് കൂടിയാണ് കോടതി ഉത്തരവെന്നും പി രാജീവ്.