പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി.

കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്കെതിരെ ചുമത്തിയ പോക്സോ വകുപ്പുകൾ നിലനിൽക്കില്ല എന്ന് കണ്ടെത്തിയത്.

2023 കാലത്ത് പ്രതി പെൺകുട്ടിയുടെ നഗ്നഫോട്ടോകളും വീഡിയോകളും ഭീക്ഷണിപ്പെടുത്തി ഫോണിലൂടെ വാങ്ങുകയും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 506,354 വകുപ്പുകളും, കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നിയമങ്ങൾ ചേർത്തും പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന നിലപാടാണു കോടതി സ്വീകരിച്ചത്. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ്കുമാർ ആണ് ഈ കേസ് പോക്സോ കോടതിയിൽ നിലനിൽക്കില്ലെന്നു വിധിച്ച് കുട്ടികളുടെ കോടതിയിലേക്ക് അയച്ചത്. പ്രതിഭാഗത്തിനായി വിവേക് മാത്യു വർക്കി, കെ എസ് ആസിഫ്, വരുൺ ശശി , അജയകുമാർ, ലക്ഷ്മി ബാബു, മീര ആർ പിള്ള, നെവിൻ മാത്യു, സൽമാൻ റഷീദ് എന്നിവർ കോടതിയിൽ ഹാജരായി.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...