ഇടതുകോട്ടയായ മലമ്പുഴയില്‍ നിർണ്ണായക നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു.സി.പി.എം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അണിയറ നീക്കം. യു.ഡി.എഫ് സ്വതന്ത്രനായി സുരേഷ് കളത്തിലിറങ്ങുന്നതോടെ ജില്ലയിലെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സുരേഷ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന. പാലക്കാട്ടും സുരേഷിനെ പരിഗണിച്ചേക്കും.
വി.എസ്. അച്യൂതാനന്ദന്റെ നിഴലായി നടന്നിരുന്ന സുരേഷിനെ മലമ്പുഴയില്‍ രംഗത്തിറക്കുന്നതിലൂടെ വി.എസ് അനുകൂലികളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പിക്കാമെന്ന് യു.ഡി.എഫ് കരുതുന്നു. വര്‍ഷങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്ന മലമ്പുഴയില്‍ ബി.ജെ.പിക്കും ശക്തമായ സ്വാധീനമുണ്ട്.
വി.എസ്. അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് സുരേഷിനെ സി.പി.എം പുറത്താക്കിയത്

