കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടർന്ന്.ജനുവരി 14ന് ആയിരുന്നു ബോസ് കൃഷ്ണമാചാരി രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.
എന്നാൽ ബിനാലെയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന യുവതി നൽകിയ ലൈംഗികപീഡന ആരോപണത്തെ തുടർന്നാണ് ബോസ് കൃഷ്‌ണമാചാരി രാജി വച്ചത് എന്നാണ് ബിനാലെ ട്രസ്റ്റിൻ്റെ ചെയർമാൻ വി. വേണു വ്യക്തമാക്കുന്നത്. ബോസ് കൃഷ്ണമാചാരിയുടെ കീഴിൽ ജോലി ചെയ്‌തിരുന്ന യുവതിയാണ് പരാതിക്കാരി.2025ൽ ഡിസംബർ 28ന് ആണ് പരാതിക്കിടയാക്കിയ സംഭവം. കൊച്ചി ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്‌ണമാചാരി. 2012ൽ സഹക്യുറേറ്ററായിരുന്നു. മുമ്പ് ലൈംഗികാരോപണങ്ങളെ തുടർന്ന് 2018ൽ കലാകാരൻ റിയാസ് കോമുവും ബിനാലെയിൽ നിന്നും രാജിവച്ചിരുന്നു.

