ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അസ്ഹറുദ്ദീനും ഭാര്യയും. ഇവർക്ക് നിലവില്‍ രണ്ട് പെണ്‍മക്കളുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയാകണമെന്ന് അസ്ഹറുദ്ദീൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്കാനിംഗിലൂടെ അത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ അയാള്‍ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഭാര്യ ഇതിനെ ശക്തമായി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു, എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗർഭഛിദ്രത്തിന് വഴങ്ങാത്തതിനെത്തുടർന്ന് ആസൂത്രിതമായി ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തിന് സമീപമെത്തിച്ച ശേഷം വെള്ളത്തിലേക്ക് തള്ളിയിട്ട്കൊ ലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അസ്ഹറുദ്ദീനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.

