സിപിഐയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാടില്‍ സിപിഎം.ഉഭയകക്ഷി ചർച്ചയിലൂടെയോ മുന്നണി യോഗത്തിലോ സിപിഐയെ അനുനയിപ്പിക്കാം എന്നാണ് സിപിഐഎമ്മില്‍ ധാരണ.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്ന പരസ്യ പ്രസ്താവനകളിലും സിപിഐഎമ്മിന് കടുത്ത അമർഷമുണ്ട്. ഇനി വിട്ടുവീഴ്ച ചെയ്താല്‍ അത് നാണക്കേട് ആകും എന്നാണ് സിപിഐയും കരുതുന്നത്. ആവശ്യം സിപിഐഎം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായമാണ് സിപിഐയില്‍ ഉയരുന്നത്.അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തല്‍ നടപടികള്‍ ചർച്ച ചെയ്യാനുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സെക്രട്ടേറിയറ്റ് യോഗവും ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക.സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കും.

