ആഗ്രഹം സഫലമാകാൻ ആലത്തിയൂർ ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്ത് ആലത്തിയൂരിൽ ആണ്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠ. എന്നാൽ കൂടുതൽ പ്രശസ്തി ഹനുമാനാണ്. കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്.

ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതു കൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരു വന്നു എന്നാണ് വിശ്വാസം. വസിഷ്ഠ മഹർഷിയാണ് ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്.

ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്താണ് ഹനുമാന്റെ വിഗ്രഹം. രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ പരിസരത്തു വെച്ചാണെന്ന് ഐതിഹ്യം.

ഇവിടുത്തെ ഹനുമാൻ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തനാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന പ്രതിഷ്ഠയാണ് ഇവിടെ.

സീതയെത്തേടി പോയ ഹനുമാന്റെയും രാമന്റെയും സ്വകാര്യ സംഭാഷണത്തിനു വഴിയൊരുക്കി, അല്പം മാറി നിന്ന സങ്കൽപത്തിലാണിവിടെ അടുത്ത് ലക്ഷ്മണ ക്ഷേത്രം പണിതിരിക്കുന്നത്.

ക്ഷേത്രത്തിൽ ഹനുമാൻ ലങ്കയിലേക്ക് ചാടിയ സങ്കൽപ്പത്തിൽ ഒരു തിട്ട കാണാം. ഈ തിട്ടയുടെ ഒരറ്റത്തായി കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടും. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തരുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹങ്ങളും ഹനുമാൻ പൂർത്തിയാക്കും എന്നാണ് വിശ്വസം. അതിനാൽ ഇവിടെ ദർശനത്തിന് എത്തുന്ന ആരും ഈ ചടങ്ങ് ഒഴിവാക്കില്ല.

രാമന്റെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയതാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗങ്ങൾ തുടങ്ങിയവരാണ് ഉപദേവതമാർ. ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

അവൽ നിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. തുലാമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിൽ പ്രധാന ഉത്സവം നടക്കുന്നു. രാമായണമാസമായ കർക്കിടകം ഇവിടെ സമുചിതമായി ആചരിച്ചു വരുന്നു. കൂടാതെ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.

വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിനു സ ഹായിക്കുമെന്നാണ് വിശ്വാസം. ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ച് പറഞ്ഞുകേട്ടാണ് ആളുകൾ ഇവിടെ ദർശനത്തിന് എത്തുന്നത്. കുഴച്ച പൊതി അവല്‍ നിവേദ്യം ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതി കണക്കാണ്.

അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതയെ തേടി പുറപ്പെട്ട ഹനുമാന്റെ കൈയിൽ ഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നൽകിയെന്ന് ഐതീഹ്യം. ശ്വാസം മുട്ടിന് പാളയും കയറും വഴിപാട് ചെയ്താൽ മതി. ശ്രീരാമന് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തുന്നു. കുഴച്ച അവിൽ, പാൽപ്പായസം, ഗദ സമർപ്പണം, ചതുശ്ശതം, തിരുവോണ ഊട്ട്, എന്നിവയാണ് പ്രധാന വഴിപാടുകൾ. ചിങ്ങമാസത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ഇവിടെ നടക്കുന്നത്.

തയ്യാറാക്കിയത്. ഡോ.പി ബി ആർ

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...