കേരളത്തിൽ ഇടതിൻ്റെ പാളിച്ച തിരിച്ചറിഞ്ഞ ജനം

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എക്സിറ്റ് പോളുകൾ പലതും തകർന്നടിഞ്ഞു. ജനം ഓരോ സംസ്ഥാനത്തും പല തരത്തിൽ പ്രതികരിച്ചു.

ബംഗാളിൽ ബിജെപി പുറത്തായി. മമതാബാനർജിയുടെ തൃണമൂൽ തരംഗം വീണ്ടും വേരുറപ്പിച്ചു. കോൺഗ്രസിന് ഇവിടെ ഒരേ ഒരു സീറ്റ് മാത്രം.

ആന്ധ്രപ്രദേശിലെ ലോക് സഭ, നിയമസഭ ഇലക്ഷനുകളിൽ ടിഡിപി ചന്ദ്രബാബു നായിഡു തൂത്തുവാരി. ഒരു കാലഘട്ടത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഉയിർത്തെഴുന്നേൽപ്പായിരുന്നു ഇത്.

തമിഴ് നാട്ടിൽ ഡിഎംകെ ഇന്ത്യാ ബ്ലോക്കുമായി ചേർന്ന് ബിജെപി യെ പ്രതിരോധിച്ചു.

കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നും ബിജെപി ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.

ദക്ഷിണേന്ത്യയിൽ ബിജെപി പിന്തള്ളപ്പെട്ടപ്പോഴും ഒരിക്കലും വിരിയില്ലെന്ന് കരുതിയ താമര കേരളത്തിൽ ലോക്സഭയിലേക്ക് ആദ്യമായി വിരിഞ്ഞു. അത് വ്യക്തിപ്രഭാവമാണെന്ന് പറഞ്ഞാലും വളരെ ആസൂത്രിത വിജയമായി ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നു.

ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ട കാര്യമല്ലേ കേരളത്തിലെ ഭരണ കക്ഷിക്ക് നേരിട്ട പരാജയം ?

ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ നിന്ന കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തോറ്റു തുന്നം പാടി. കനത്ത തോൽവി സംഭവിച്ചത് കെകെ ശൈലജയ്ക്കായിരുന്നു. എൽഡിഎഫിൽ നിന്ന് ജനം വിജയിപ്പിച്ചത് കെ രാധാകൃഷ്ണനെ മാത്രം. സിപിഎമ്മിന് കേരളത്തിൽ ലഭിച്ച ഏക സീറ്റായി ആലത്തൂർ.

രാജസ്ഥാനിലെ വിജയം സിപിഎം ൻ്റെ ദേശീയ പാർട്ടി പദവി നിലനിർത്താൻ കാരണമായാലും കേരള ജനത പറഞ്ഞത് കടക്ക് പുറത്ത് എന്ന് തന്നെയല്ലേ ?

ഭരണവിരുദ്ധവികാരം തന്നെയല്ലേ പ്രകടമായത് ?

തിരിച്ചടിയൊന്നുമില്ലെന്ന് സിപിഎം ൻ്റെ പ്രഥമ വിലയിരുത്തൽ.

കാരണങ്ങൾ പലതും ജനത്തിന് ചൂണ്ടാക്കാണിക്കാനുണ്ട്.
പോസ്റ്റൽ ബാലറ്റിലൂടെ സർക്കാർ ജീവനക്കാർ പ്രതിഷേധിച്ചു.

ഭരണ ധൂർത്തും ആരോപിക്കപ്പെടുന്നു. ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോ ക്ഷാമവും സർക്കാരിന് സംഭവിച്ച പിഴവുകൾ.

ക്രമസമാധാനതകർച്ചയും വലിയൊരു പാളിച്ചയായി ജനം ചർച്ച ചെയ്യുന്നു. കെഎസ്ആർടിസി യിൽ ശമ്പളപ്രതിസന്ധിയും ഭരണം നേരിട്ടു.

സാമ്പത്തിക പ്രതിസന്ധി എന്ന പേരു നൽകി പലതിനെയും മറികടക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചുരുക്കത്തിൽ “ഇടതില്ലെങ്കിൽ ഇന്ത്യയില്ല” പഞ്ച് ഡയലോഗ് ഏറ്റില്ലെന്ന് ജനം പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...