ഇരുവരും പോലീസിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബിവറേജസിലെ ബില്ലിംഗ് സ്റ്റാഫായ ബേസിലിനെ പ്രതികൾ ആക്രമിച്ചത്. മദ്യം വാങ്ങാനെത്തിയവർ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ച് ഔട്ട്ലറ്റ്ലെറ്റിൽ കയറിയ വ്യക്തിയുമായി മദ്യം വാങ്ങാനെത്തിയ രണ്ടു പേർ തർക്കത്തിൽ ഏർപ്പെട്ടു. ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരനെയും ഹെൽമറ്റ് ധരിച്ചയാളെയും ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി. ജീവനക്കാരൻ ഫോൺ തട്ടിത്തെറിപ്പിച്ചതോടെ മറ്റൊരാൾ ബിയർ കുപ്പി കൊണ്ട് ബേസിലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവശേഷം അക്രമികൾ രക്ഷപെട്ടിരുന്നു. ജീവനക്കാരനായ ബേസിൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കൊട്ടാരക്കര പോലീസ് വ്യക്തമാക്കിയിരുന്നു

