പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്.അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ലന്ന് മന്ത്രി സജി ചെറിയാൻ.ജി സുധാകരന് പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി മറുപടി നൽകും.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ല.തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തിൽ ഒരു സഖാവ് മത്സരിക്കാൻ തീരുമാനിച്ചു.അദ്ദേഹം മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മത്സരിക്കട്ടെ.പൊളിറ്റിക്കൽ ഗുണ്ടകൾ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കണം.അദ്ദേഹം ഉൾപ്പെടെയുള്ളവരാണ് പാർട്ടിയെ നയിച്ചത്.അപ്പോൾ അദ്ദേഹമടക്കം ഗുണ്ടയായിരിക്കും.
രാഷ്ട്രീയ ക്രിമിനലുകളെ വളർത്തുന്നതല്ല ആലപ്പുഴയിലെ പാർട്ടി.ആലപ്പുഴ പാർട്ടിക്ക് ഒരുപാട് വെല്ലുവിളികൾ വന്നിട്ടുണ്ട്.അന്നൊന്നും ഒരു പ്രശ്നവുമില്ലാതെ വി എസ് പറയുന്നതുപോലെ നേരെ പോയി.അദ്ദേഹത്തിന് എതിരായ കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ നേതൃത്വം മറുപടി പറയും.63 വർഷക്കാലം പ്രവർത്തിച്ചിട്ട് എന്തിനിപ്പം ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു .എന്ത് ദ്രോഹമാണ് ജി സുധാകരനോട് ചെയ്തതെന്ന് വ്യക്തമാക്കണം.പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ ജി സുധാകരന് നൽകി.ഒരു ദ്രോഹവും അദ്ദേഹത്തിനെതിരെ ചെയ്തിട്ടില്ല.ഞങ്ങളായിട്ട് പാർട്ടിയിൽ നിന്നും ജി സുധാകരനെ പുറത്താക്കിയിട്ടില്ല.മത്സരിക്കാൻ ആണെങ്കിൽ അത് പറഞ്ഞിട്ട് ഇറങ്ങിപ്പോകണം.ഇന്നലെ വൈകിട്ടും അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു
അദ്ദേഹം ആലപ്പുഴ പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.വിട്ടുപിരിഞ്ഞു പോകുമ്പോൾ മറ്റ് ന്യായങ്ങൾ പറയുന്നത് ശരിയല്ല.കാലുമാറി വരുന്നവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്ന് കോൺഗ്രസ് പറയണമെന്നും സജി ചെറിയാൻ.

