കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം. 89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി. ഒരു നഗരസഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്. നഗരസഭ കോട്ടയം കേന്ദ്ര ഓഫിസ്,കുമാരനല്ലൂർ, നാട്ടകം,തിരുവാതുക്കൽ മേഖലാ ഓഫിസുകൾ എന്നിവിടങ്ങളിലായി ആകെ 157 സ്ഥിരം ജീവനക്കാരാണുള്ളത്. പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.നഗരസഭാ പെൻഷൻ ഫണ്ടിൽ നിന്നും മുൻ ജീവനക്കാരൻ 2.4 കോടി രൂപ തട്ടിയെടുത്ത് ഉൾപ്പെടെ നിരന്തരം കേസുകളും ഓഫിസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ കൂടുതൽ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 3 വർഷം ഇവിടെ ജോലി ചെയ്തവർ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി.ഒരു വർഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാർ ഒഴിവായത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏൽക്കുന്നതേയുള്ളു. രണ്ടാഴ്ച മുൻപാണ് ഉത്തരവിറങ്ങിയത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...