പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍

പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍.ഇന്നലെ ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഒരുഘട്ടത്തില്‍ 85/3 എന്ന നിലയിലായിരുന്ന യു.എ.ഇക്ക് തുടർന്ന് 20 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ 7 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. രാഹുല്‍ ചോപ്രയാണ് (35) യു.എ.ഇയുടെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും അബ്രാർ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ പതർച്ചയോടെ തുടങ്ങിയ പാകിസ്ഥാനെ അർദ്ധ സെഞ്ച്വറിനേടിയ ഫഖർ സമാനും (50), അവസാനം വെടിക്കെട്ട് നടത്തിയ ഷഹീൻ ആഫ്രീദിയും ( 14 പന്തില്‍ 29 നോട്ടൗട്ട്) ആണ് ഭേദപ്പെട്ട ടോട്ടലലില്‍ എത്തിച്ചത്.ഓപ്പണർ സയിം അയൂബ് (0) തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി. ജുനൈദ് സിദിഖിക്കാണ് വിക്കറ്റ്. ജുനൈദ് ആകെ 4 വിക്കറ്റ് വീഴ്‌ത്തി.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...