തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിക്കുക.പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവുനായകളെ മാറ്റിപ്പാർപ്പിക്കുകയോ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയോ വേണമെന്ന നിലപാട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.മനുഷ്യരുടെ സുരക്ഷയും മൃഗസംരക്ഷണ നിയമങ്ങളും തമ്മിൽ തുലനം പാലിക്കേണ്ടതുണ്ടെന്ന് കോടതി മുൻ വാദങ്ങൾക്കിടെ നിരീക്ഷിച്ചിരുന്നു.ഇന്നത്തെ വിധി രാജ്യത്തെ തെരുവുനായ നിയന്ത്രണ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

2025 നവംബറിലാണ് തെരുവുനായ പ്രശ്നത്തിൽ സുപ്രിംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.പിടികൂടുന്ന തെരുവുനായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം,നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണം,നടപടികളിൽ സംസ്ഥാനങ്ങൾ എട്ട് ആഴ്ചകൾക്കകം സത്യവാങ്മൂലമായി നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റണമെന്നും നിർദേശമുണ്ട്.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളും പദ്ധതികളും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരുവുനായ ശല്യവും ആക്രമണങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കാൻ സുപ്രിംകോടതി മുന്നോട്ടുവെക്കുന്ന പ്രായോഗിക നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാകും.

Leave a Reply

spot_img

Related articles

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...