തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഓൺലൈനായി ആർക്കും വോട്ടുകൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കാതെ ഒരു വോട്ടും റദ്ദാക്കാൻ കഴിയില്ലെന്നും കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ൽ വോട്ടുകൾ നീക്കം ചെയ്യാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാനും അന്വേഷണം നടത്താനും നിർദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിരാഹുൽ ഗാന്ധി വരുന്നത് സ്ഫോടനം (ധമാക്ക) നടത്താനാണെങ്കിലും, അവസാനം നാടകം (ഡ്രാമ) കളിച്ച് മടങ്ങുകയാണ് പതിവെന്നും ഠാക്കൂർ പരിഹസിച്ചു.

