സംസ്ഥാന സ്‌കൂൾ കായികമേള-യിലെ വേഗറാണിയായി ആദിത്യ അജിയും വേഗരാജാവായി നിവേദ് കൃഷ്‌ണയും.പെൺകുട്ടികളുടെ 100 മീറ്റ-റിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്. ആൺകുട്ടികളുടെ 100 മീറ്ററിൽ 10.79 സെ-ക്കൻഡിലാണ് നിവേദ് കൃഷ്‌ണ ഫിനിഷ് ചെയ്‌തത്. തി-രുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാർഥിനിയാണ് ആദിത്യ അജി. കഴിഞ്ഞതവണ ജൂനിയർ വിഭാഗ-ത്തിൽ നിവേദ് സ്വർണം നേടിയിരുന്നു.
വളരെ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചിരുന്ന മെഡ-ലായിരുന്നുവെന്നും ആദിത്യ അജി പ്രതികരിച്ചു. മതാ-പിതാക്കൾക്കും പരീശീലകനും ദൈവത്തിനും നന്ദി-യെന്ന് ആദിത്യ പറഞ്ഞു. ഒരാഴ്‌ച മാത്രമായിരുന്നു വർക്കൗട്ട് ചെയ്‌തിരുന്നുവെള്ളൂവെന്ന് നിവേദ് പറ-ഞ്ഞു. റെക്കോർഡ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് നിവേദിന്റെ പരിശീലകൻ പറഞ്ഞു.
100 മീറ്റർ ഫൈനലിൽ ജൂനിയർ ആൺകുട്ടികളുടെ വി-ഭാഗത്തിൽ ആലപ്പുഴയ്ക്കാണ് സ്വർണം. മീറ്റ് റെക്കോ-ഡോടെ അതുൽ കൃഷ്‌ണ 10.81 സെക്കൻഡിൽ ഫി-നിഷ് ചെയ്തു. 37 വർഷം പഴക്കമുള്ള റെക്കോഡാണ് അതുൽ തകർത്തത്. 1988ൽ ജിവി രാജയുടെ രാംകു-മാർ നേടിയ റെക്കോഡാണ് അതുൽ മറികടന്നത്. ജൂ-നിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വർണം നേടിയത്. കോഴി-ക്കോട് ജില്ലയിൽ നിന്നുള്ള സെൻ്റ് ജോസഫ് HS പുല്ലൂ-രാംപാറയിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ.

