തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് എത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം

തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പിരിഞ്ഞെത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം.സി.പി.എമ്മിൽ ആഭ്യന്തരകലാപമുണ്ടായതോടെ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണെന്നും അത് ഉപയോഗിക്കാതെ സി.പി.എം. വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശം.

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണ്‌ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ ഉണ്ടായതുമുതൽ അണികൾക്കിടയിൽ അതൃപ്‌തിയുണ്ടായിരുന്നു.
ഇനിയും ചെണ്ടയായി മാറാൻ തയ്യാറാണെന്നും, പക്ഷേ, മാരാർ ചമയുന്നത് ശത്രുക്കളാകരുതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പ്രമുഖ കോൺഗ്രസ് നേതാവ് തളിപ്പറമ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. നേരത്തെ തളിപ്പറമ്പിൽ പരിഗണിച്ചവരുടെ കൂട്ടത്തിലുള്ള നേതാവാണ് പത്രിക നൽകാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം സി.പി.എം. കോട്ടകളിലേക്ക് കടന്നുകയറാനുള്ള അവസരമാണ് ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്‌ണനെയും പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.

Leave a Reply

spot_img

Related articles

കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മല്‍സരിക്കും.പ്രതിസന്ധി ഒഴിവാക്കാന്‍ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. എം.പി.മാരില്‍ കെ.സുധാകരന്...

യു ഡി എഫ് പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജി സുധാകരൻ

യു ഡി എഫ് പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജി സുധാകരൻ. മൂന്നാമൂഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും.യു ഡി എഫ് പിന്തുണ അംഗീകരിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര...

കെ സുധാരകൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം

കെ സുധാരകൻ്റെ നീക്കങ്ങൾ കാത്ത് രാഷ്ട്രീയ കേരളം.സ്‌ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതോടെ കെ.സുധാകരന് കടുത്ത അതൃപ്തി എന്ന് റിപ്പോർട്ട്. ഇതോടെ സുധാരകൻ്റെ നീക്കങ്ങൾ...

കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിൻ്റെ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ...