പുതിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയില്‍ പങ്കെടുത്തു.ആർച്ച് ബിഷപ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരായി. കുർബാന ആരംഭിച്ചത് ഇന്നു രാവിലെ 9.30നാണ്. (ഇന്ത്യൻ സമയം 2 മണി)അതേസമയം ഒരു വൈദികനായിരിക്കെ കർദിനാള്‍ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെയാളാണ് മാർ ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ തന്നെ നിർദേശം അനുസരിച്ച് പൗരസ്ത്യ രീതിയിലുള്ള തലപ്പാവും വസ്ത്രവും അണിഞ്ഞാണ് അദ്ദേഹം ഇന്നലെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്തത്.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍, കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘവും ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.