മുന്നാറും പാരാഗ്ലൈഡിങ് ഫെസ്റ്റിന് അനുയോജ്യമെന്ന് മന്ത്രി

സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്.

വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തു.

സാഹസിക ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്.

ഭൂപ്രകൃതിയിലെ വൈവിധ്യമാണ് കേരളത്തിന്റെ പ്രത്യേകത.

ഈ പ്രത്യേകത സാധ്യമാക്കുന്ന പലതരം വിനോദസഞ്ചാര മേഖലകളെ ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ഇതിന്റെ ഭാഗമായാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് അടക്കമുള്ള വൈവിധ്യമാര്‍ന്ന ഫെസ്റ്റുകള്‍ക്ക് കേരളം ആതിഥ്യമരുളുന്നത്.

വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവല്‍, സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

14 മുതല്‍ 17 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുക.

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.

അന്തര്‍ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മൂന്നാറിന്റെ ടൂറിസം വികസനം ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

പാരാഗ്ലൈഡിംഗ് ഫെസ്റ്റ് വാഗമണ്ണിലും വര്‍ക്കലയിലുമാണ് സംഘടിപ്പിക്കുന്നത്.  

മുന്നാറും ഇതിന് അനുയോജ്യമായ പ്രാദേശമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.

പഴയ മുന്നാറില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

3 കോടി 65 ലക്ഷം രൂപ ചിലവിട്ടാണ് മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയത്.

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ 4 കോടി 81 ലക്ഷം രൂപ ചിലവഴിച്ചു കുട്ടികള്‍ക്കുള്ള കളിസ്ഥലം, ചെസ്‌കോര്‍ട്ട്, സ്നേക്ക് ലാഡര്‍, നടപ്പാത, ബോട്ട് ജെട്ടി വൈദ്യുതീകരണം എന്നിവയാണ് പൂര്‍ത്തീകരിച്ചത്.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...