ബീമിന്‍റെ പുറത്തു കൂടി നടന്ന നാദിയ

ഒരു ദിവസം ജിംനാസ്റ്റിക് കോച്ചായ ബേലാ കരോല്‍യി റൊമാനിയയിലെ ഒണെസ്റ്റി സ്പോര്‍ട്സ് സ്കൂള്‍ സന്ദര്‍ശിച്ചു.

അവിടെവെച്ച് രണ്ടു പെണ്‍കുട്ടികള്‍ സ്വയം ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു.

അവരോട് സംസാരിക്കാന്‍ ബേല അവര്‍ക്കരികിലേക്ക് നടന്നു.

പക്ഷെ അതിനിടയില്‍ സ്കൂള്‍ ബെല്ലടിച്ചു.

കുട്ടികള്‍ ക്ലാസ്റൂമുകളിലേക്ക് കയറി.

തിരക്കില്‍ ആ പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാവുകയും ചെയ്തു.
എന്നാല്‍ ബേല നിരാശനായില്ല.

ഓരോ ക്ലാസിലും കയറിയിറങ്ങി.

അവസാനം ആ പെണ്‍കുട്ടികളെ അദ്ദേഹം കണ്ടുപിടിച്ചു.

അവരിലൊരാളായിരുന്നു നാദിയ.

നാദിയയില്‍ ഒരു ജിംനാസ്റ്റിക് പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ബേല തിരിച്ചറിഞ്ഞു.

അദ്ദേഹം നാദിയയെ തന്‍റെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ലോംഗ്ജമ്പ്, സ്പ്രിന്‍റ് തുടങ്ങിയ ഇനങ്ങളിലെല്ലാം അവളുടെ കഴിവ് പരീക്ഷിച്ചു.

അവസാനം ഒരു ബീമിന്‍റെ പുറത്തുകൂടി നടക്കാന്‍ നാദിയയോട് ആവശ്യപ്പെട്ടു.

നിലത്തു നിന്നും നാലടി പൊക്കത്തിലുള്ള നാലിഞ്ച് ബീമായിരുന്നു അത്.

സാധാരണ കുട്ടികള്‍ ഭയന്ന് ഇതിന് തയ്യാറാവുകയില്ലായിരുന്നു.

എന്നാല്‍ ഒട്ടും ഭയമില്ലാതെ നാദിയ ബീമിലൂടെ നടന്നു.

അന്ന് നാദിയയുടെ പ്രായം ആറ്.

ബേലയുടെ കീഴില്‍ നാദിയ പരിശീലനം തുടങ്ങി.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നാല് മണിക്കൂറായിരുന്നു പരിശീലനം.

കഠിനാധ്വാനം നാദിയയുടെ ഉത്സാഹത്തെ തെല്ലും തളര്‍ത്തിയില്ല.

അങ്ങനെ 1976-ലെ മോണ്‍ട്രീല്‍ ഒളിമ്പിക്സില്‍ വായുവില്‍ നീന്തിക്കളിച്ച് ആദ്യമായി പെര്‍ഫെക്റ്റ് 10 നേടുന്ന ഒളിമ്പിക്സ് താരമായി നാദിയ കൊമനേച്ചി.

14 വയസ്സുണ്ടായിരുന്ന നാദിയ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി.

1980-ലെ മോസ്കോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നേടി.

പ്ലാസ്റ്റിക് ഗേള്‍ എന്നറിയപ്പെട്ടിരുന്ന ജിംനാസ്റ്റിക്സിലെ അത്ഭുതപ്രതിഭയായിരുന്നു നാദിയ കൊമനേച്ചി.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...