വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വഴിവിട്ട് സഹായിക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.വിഴിഞ്ഞം പദ്ധതിയുടെ കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കില്‍ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് എംഎസ്സിയുമായി കരാറിലേർപ്പെട്ടത്. കരാർ ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും അടിയന്തരമായി കത്ത് നല്‍കി.അദാനി ഗ്രൂപ്പ് ജൂണ്‍ 29-ന് സെബിയെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നിന് നിയമസഭയില്‍ ചോദിച്ചപ്പോള്‍ ഓഹരി കൈമാറ്റത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. എന്നാല്‍ അദാനി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകള്‍ ഗൗരവമുള്ളതാണെന്നും തുറമുഖം, ധനകാര്യം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

