100 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ടയിൽ മൂന്ന് പേർ പിടിയിൽ

കോട്ടയം ജില്ലയിൽ വൻ രാസ ലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എ യുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28) , ഈരാറ്റുപേട്ട തേവർപറ ഭാഗം നടക്കൽ മണിമലക്കുന്നേൽ വീട്ടിൽ ജിമോൻ എം എസ് (31), പൂഞ്ഞാർ പനച്ചിക്കപാറ തെക്കേടത്ത് വീട്ടിൽ വിമൽ രാജ് (24) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് ഈരാറ്റുപേട്ട പാലാ പൂഞ്ഞാർ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനികളാണിത്.ബാംഗ്ലൂരിൽ നിന്നും കാറിൽ എം.ഡി.എം.എ യുമായി വരുമ്പോൾ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി, എസ്. പിയുടെ ഡാൻസാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്.കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട കൂടിയാണിത്.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...